NAATTUVAARTHA

NEWS PORTAL

ജാന്‍ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ പിടിയില്‍

പെരുവമ്പില്‍ 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയ്യപ്പന്‍ എന്ന ബഷീറിനെ തമിഴ്‌നാട്ടില്‍ നിന്നും പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയായ അയ്യപ്പന്‍ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടന്നത്. കമ്പം, തേനി ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് രാവിലെയാണ് പോലീസ് സംഘം പിടികൂടിയത്. പുതുനഗരത്ത് എത്തിക്കുന്ന പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

പത്തു വര്‍ഷമായി ജാന്‍ ബീവിയും അയ്യപ്പന്‍ എന്ന ബഷീറും ഒരുമിച്ചായിരുന്നു താമസം. പാഴ്മരങ്ങള്‍ മുറിക്കുന്നതായിരുന്നു ജോലി. തൊഴില്‍ ഇടത്തോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലത്ത് താമസിച്ചു വരികയായിരുന്നു. സംഭവദിവസം രാത്രി കൊലപാതകം നടന്ന പെരുവമ്പിലെ റോഡ് വക്കില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് കനാല്‍ക്കരയിലെത്തിയത്. വഴക്കിനൊടുവില്‍ അയ്യപ്പന്‍ ജാന്‍ ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടവും ജാന്‍ ബീവിയുടെ തുണികളടങ്ങിയ സഞ്ചിയും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!