Naattuvaartha

News Portal Breaking News kerala, kozhikkode,

മൂന്ന് വീടുകള്‍ക്ക് തീയിടുകയും ഒരു ക്ഷേത്രം തകര്‍ക്കുകയും ചെയ്ത കൊടുംകുറ്റവാളിക്കെതിരെ 28 കേസുകള്‍

ഭോപ്പാല്‍: മൂന്ന് വീടുകള്‍ക്ക് തീയിടുകയും ഒരു ക്ഷേത്രം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മധ്യപ്രദേശില്‍ ഒരാള്‍ക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാള്‍ ഒരു ക്ഷേത്രവും തകര്‍ത്തുവെന്നാണ് കേസ്. ജനുവരി അഞ്ചിന് മദ്യലഹരിയില്‍ ബണ്ടി ഉപാധ്യായ ഷൗക്കത്ത് അലി എന്നയാളെ ആക്രമിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഉപാധ്യായ വ്യാഴാഴ്ച, ഷൗക്കത്തിന്റേതടക്കം മൂന്ന് വീടുകള്‍ അഗ്നിക്കിരയാക്കി. ഷൗക്കത്തിന്റെ സഹോദരി കമ്രൂണിനെ റബ്ബര്‍ പൈപ്പുപയോഗിച്ച് മര്‍ദ്ദിച്ചു, പിന്നീട് ഇയാള്‍ ഒരു ഓട്ടോയും കത്തിച്ചു, ചന്ദ്രകാന്ത എന്നയാളുടെ വീടിന് തീയിട്ടു. സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് വീട് വിട്ടുപോകാന്‍ ഉപാധ്യായ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുസ്ലീം കുടുംബങ്ങള്‍ ആരോപിച്ചു. രാത്രി ഷൗക്കത്ത് അലിയുടെ പൂട്ടിയിട്ട വീടും സലീം ബേഗിന്റെ ഓട്ടോറിക്ഷയും ചന്ദ്രകാന്തയുടെ വീട്ടുമുറ്റവും തീയിട്ടു. പ്രദേശത്തെ ശിവപാര്‍വതി ക്ഷേത്രവും തകര്‍ത്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 28 ഓളം കേസുകളില്‍ പ്രതിയാണ് ഉപാധ്യായയെന്ന് കൊത്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബല്‍ജീത് സിംഗ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ആറ് കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!