Naattuvaartha

News Portal Breaking News kerala, kozhikkode,

കായംകുളത്ത് ആദ്യരാത്രിക്ക് ശേഷം വരന്‍ സ്വര്‍ണ്ണവും പണവുമായി മുങ്ങി

കായംകുളം: വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ നവ വധുവിനൊപ്പം താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന്‍ മുങ്ങിയാതായി പരാതി. കായംകുളം ഫയര്‍സ്റ്റേഷന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്റെയും ഷീജയുടെയും മകനായ അസ്ഹറുദ്ദീനാണ് അടൂര്‍ പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയത്. വരനെതിരെ വധുവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് വിശ്വാസ വഞ്ചനക്ക് കേസ് എടുത്തു. കഴിഞ്ഞ ദിവസം ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം നടന്നത്. ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ മതാചാര പ്രകാരമാണ് വിവാഹം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞ് അസറുദ്ദീന്‍ പഴകുളത്തെ വധുഗൃഹത്തില്‍ നിന്നും മുങ്ങുകയായിരുന്നു.

വീട്ടുകാര്‍ തടസ്സം പറഞ്ഞു നോക്കിയെങ്കിലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചങ്ങാതിയാണ് അപകടത്തില്‍പ്പെട്ടതെന്നും വളരെ സീരിയസാണെന്നും പറഞ്ഞാണ് അസറുദ്ദീന്‍ പോയതെന്ന് വധുവിന്റെ പിതാവ് പോലീസിനോട് പറഞ്ഞു. മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യമൊക്കെ എടുത്ത് ആശുപത്രിയിലേക്ക് പൊയിക്കൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച്് ഓഫായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 15 പവന്റെ ആഭരണങ്ങളും 3 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായതോടെ വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. അസറുദ്ദീന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ഇയാളെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അസറുദ്ദീന് ഉത്തരേന്ത്യയില്‍ മറ്റൊരു ഭാര്യയുള്ളതായി വിവരം ലഭിച്ചു. മുന്‍ വിവാഹത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് അസറുദ്ദീന്റെ മാതാപിതാക്കള്‍ വധുവിന്റെ വീട്ടുകാരോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!