തുനീസിയന്‍ സമുദ്രാതിര്‍ത്തിയില്‍ കാണാതായ ആറ്റിങ്ങല്‍ സ്വദേശി മരിച്ചെന്ന് എംബസി
തിരുവനന്തപുരം: തുനീസിയന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലില്‍ നിന്നും കാണാതായ ആറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ രവീന്ദ്രന്‍ മരണപ്പെട്ടുവെന്നു സ്ഥിരീകരിച്ചതായി തുനീസിയയിലെ ഇന്ത്യന്‍ എംബസി അടൂര്‍ പ്രകാശ് എംപിയെ അറിയിച്ചു. മുംബൈയിലെ ‘സിനാസ്റ്റ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു അര്‍ജുന്‍. കഴിഞ്ഞ മാര്‍ച്ച് 17 ന് തുര്‍ക്കിയില്‍ നിന്നുമാണ് അര്‍ജുന്‍ കപ്പലില്‍ ജോലിക്കു കയറിയത്.
ഏപ്രില്‍ 27ന് തുനീസിയന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ച് അര്‍ജുനെ കപ്പലില്‍ നിന്നും കാണാതായതായി കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അന്നു തന്നെ അടൂര്‍ പ്രകാശ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്ത് നല്‍കുകയും തുടര്‍ന്ന് തുനീസിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു വരികയുമായിരുന്നു.തുനീസിയ തീരത്തു കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎന്‍എ സാംപിള്‍ അങ്ങോട്ട് അയച്ചിരുന്നു. മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന് ഇന്നലെ സ്ഥിരീകരിച്ചു. അര്‍ജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപെട്ടു
Read Also; തിരുപ്പതി ബാലാജിക്ക് 2.45 കോടി രൂപയുടെ സ്വർണാഭരണങ്ങൾ സംഭാവന ചെയ്‌ത് ചെന്നൈ സ്വദേശിനി