Naattuvaartha

News Portal Breaking News kerala, kozhikkode,

വിജിലന്‍സ് മേധാവി എം.ആര്‍.അജിത് കുമാറിനെ മാറ്റി ഐ.ജി. എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല.

തിരുവന്തപുരം :സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രഹസ്യമൊഴി നല്‍കിയ സ്വപ്നയെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് അജിത് കുമാര്‍ ഷാജ് കിരണിന്റെ ഫോണിലേക്ക് വാട്ട്സ് ആപ്പ് കോള്‍ ചെയ്തുവെന്നും സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം.

Read Also ;പുതുപ്പാടിയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപിച്ച് എല്‍ ഡി എഫ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!