ഹൈദരാബാദ് കൂട്ടബലാത്സംഗം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്
ഹൈദരാബാദ്: കഴിഞ്ഞ മേയ് 28ന് ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമാണെന്ന് പൊലീസ്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത നാല് പേരും മുതിര്‍ന്ന ഒരാളും ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കുറ്റകൃത്യം ചെയ്തത്. അവരുടെ പക്കല്‍ ഗര്‍ഭനിരോധ ഉറകളുണ്ടായിരുന്നു. എവിടെ നിന്നാണ് കോണ്ടം വാങ്ങിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എല്ലാ പ്രതികളുടെയും കോള്‍ ഡാറ്റ റെക്കോര്‍ഡുകളും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും.
Read Also : മലപ്പുറം ഹവാല പണം തട്ടൽ കേസ് അഞ്ച് പേർ പിടിയിൽ
കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ നാല് പേര്‍ക്ക് ശനിയാഴ്ച ലൈംഗിക ശേഷി പരിശോധന നടത്തിയിരുന്നു. ഒരാള്‍ക്ക് ഞായറാഴ്ച പരിശോധന നടത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. ജൂബിലി ഹില്‍സ് റോഡ് നമ്ബര്‍ 44ല്‍ കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് പുനഃസൃഷ്ടിച്ചു. ലൈംഗികമായി ചൂഷണം ചെയ്യാന്‍ പെണ്‍കുട്ടിയുടെ സൗഹൃദ മനോഭാവം മുതലെടുത്തതായി പ്രതികള്‍ കുറ്റസമ്മതം നടത്തി.
മെയ് 28ന് ജൂബിലി ഹില്‍സിലെ അംനേഷ്യ ആന്‍ഡ് ഇന്‍സോമ്നിയ പബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. അവളുടെ രണ്ട് സുഹൃത്തുക്കളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.പ്രതികള്‍ ഇവിടെ നിന്നാണ് പെണ്‍കുട്ടിയെ മെഴ്‌സിഡസ് കാറില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
Read Also : യുകെജി വിദ്യാര്‍ഥി സ്‌കൂട്ടറിടിച്ചു മരിച്ചു