നാല് സ്ത്രീകൾ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു
പഞ്ചാബ്: കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകള്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി വിലാസം ചോദിക്കുവാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ ജലന്ധറിലെ ലെതര്‍ കോംപ്ലക്സ് റോഡിലാണ് സംഭവം നടന്നത് . 22 നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്. മേല്‍വിലാസം പറഞ്ഞു കൊടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ തന്നെ അബോധാവസ്ഥയിലാക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
രാത്രി മുഴുവന്‍ നാല് സ്ത്രീകളും ചേര്‍ന്ന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് അവശനിലയിലായ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് യുവതികള്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം യുവാവ് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
Read also: കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി