ആംബുലൻസിന്റെ ഗ്ലാസ് ഇളക്കിമാറ്റി മൊബൈൽ കവർന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡിലേക്ക് പോയ ആംബുലന്‍സിന്റെ ഗ്ലാസ് ഇളക്കി മാറ്റി മൊബൈല്‍ കവര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡിലേക്ക് മൃതദേഹവുമായി പോയി മടങ്ങിയ ആംബുലന്‍സിലെ ഡ്രൈവറായ സുജിത്തിന്റെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്.
Read also: പി എം ഹരിദാസ് അന്തരിച്ചു; സുകുമാരക്കുറുപ്പ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്‍
ഇന്നലെ രാത്രി വെസ്റ്റ് ബംഗാളിലെ മാള്‍ഡയിലെ ഫറൂക്കി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് ഫോണ്‍ നഷ്ടപ്പെട്ടത്. വാഹനത്തില്‍ മനു, സുജിത്ത് എന്നീ ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്. രാത്രി പെട്രോള്‍ പമ്പിന് സമീപം വാഹനം ഒതുക്കി മനു പിന്‍വശത്തെ ക്യാബിനിലും സുജിത്ത് മുന്‍ വശത്തെ ക്യബിനിലും വിശ്രമിക്കുകയായിരുന്നു . വാഹനത്തിന്റെ ഡോര്‍ ഉള്ളില്‍ നിന്ന് പൂട്ടി ആണ് സുജിത്ത് കിടന്നത്.
Read also: മോഹല്‍ലാലും പൂച്ചയും മുഖാമുഖം; ഒരു ക്യൂട്ട് ചിത്രം കാണാം
മൊബൈല്‍ ഫോണ്‍ ഡ്രൈവര്‍ ക്യാബിനിലെ ഡാഷ് ബോര്‍ഡിലായിരുന്നു സൂക്ഷിച്ചിരുന്നത്. രാവിലെ ഉറക്കം എഴുന്നേറ്റു നോക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. മുന്‍വശത്തെ ഡോറിലുള്ളള ക്വാര്‍ട്ടര്‍ ഗ്ലാസ് ഇളക്കി മാറ്റിയാണ് മൊബൈല്‍ കവര്‍ന്നിരിക്കുന്നത്. പേഴ്‌സ് ഡാഷ് ബോര്‍ഡില്‍ പൂട്ടി സൂക്ഷിച്ചിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സഹായം ലഭിച്ചില്ല എന്ന് പറയുന്നു.