Naattuvaartha

News Portal Breaking News kerala, kozhikkode,

വഞ്ചനാ കേസ് പ്രതി 8 വര്‍ഷത്തിനുശേഷം പിടിയില്‍

പെരിന്തല്‍മണ്ണ: നിരവധി വഞ്ചനാ കേസിലെ പ്രതി 8 വര്‍ഷത്തിനുശേഷം പിടിയില്‍. പാലക്കാട് പെരിങ്ങോട് ചാഴിയാട്ടീരി അയ്യത്തുവളപ്പില്‍ സജിത്തിനെ (43) ആണ് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ അലവിയും സംഘവും അറസ്റ്റുചെയ്തിരിക്കുന്നത്.

50ഓളം വഞ്ചനാ കേസുകളാണ് സജിത്തിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 8 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. 2015-ല്‍ കറുപുക പുത്തൂര്‍ കുറീസ് പേരില്‍ ഇയാള്‍ പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡില്‍ ചിട്ടിസ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നതിനിടയില്‍ പ്രതി വിദേശത്തേക്ക് കടന്നു.

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. എസ്‌ഐ യാസിര്‍, എസ്സിപിഒ സക്കീര്‍ പാറക്കടവത്ത്, സിപിഒമാരായ ഷാലു, കൃഷ്ണപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read Also: രേഖകളില്ലാത്ത പണവുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!