Naattuvaartha

News Portal Breaking News kerala, kozhikkode,

വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ കോളേജ് അധികൃതര്‍ പിടിച്ചു വെച്ചുവെന്ന് അമല്‍ജ്യോതി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശ്രദ്ധയുടെ ബന്ധുക്കള്‍

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിനെതിരെ കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കോളജ് അധികൃതര്‍ പിടിച്ചുവച്ചെന്നും ഇത് കാരണം ശ്രദ്ധക്ക് കോളജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നുവാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയെ മാനസികമായി തളര്‍ത്തി. കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞാണ് കോളജ് അധികൃതര്‍ ഫോണ്‍ പിടിച്ചു വെച്ചതും വിദ്യാര്‍ത്ഥിനിയെ ശകാരിച്ചതും.
     രണ്ട് ദിവസത്തോളം കോളജ് അധികൃതര്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് പറഞ്ഞിരുന്നു.
പിന്നീട് കോളജ് അധികൃതര്‍ വീട്ടുകാരെ വിളിക്കുകയും ഫോണ്‍ ഉപയോഗത്തിന്റെ കാര്യം ഉള്‍പ്പെടെഅറിയിക്കുകയും ചെയ്തു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും പറഞ്ഞു. ഇതെല്ലാം ശ്രദ്ധയെ മാനസികമായി വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!